എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Sunday, March 22, 2009

കൊടുത്താല്‍ കൊല്ലത്തും കിട്ടും..




“നെല്ല് പത്തായത്തിലുണ്ടെങ്കില്‍ എലി മൂന്നാറില്‍ നിന്നും വരും” “ പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും, “കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നൊക്കെ നമ്മള്‍ എത്ര പ്രാവശ്യം കേട്റ്റതാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണമായി ഇതുമായൊന്നും ഞാന്‍ പറയുന്ന കാര്യത്തിന് ബന്ധമില്ല എന്നല്ല കുറച്ചൊക്കെ ഉണ്ട് താനും.
കന്നോത്ത് രാമനുണ്ണി മാരാര്‍ക്കും കന്നോത്ത് കല്യാണി മാരസ്യാരുടെയും മകനായി 1918 ജൂലൈ 5 ന് കണ്ണൂരില്‍ ജനനം. മുഴുവന്‍ പേര്‍ “ കന്നോത്ത് കരുണാകരന്‍ മാരാര്‍” എന്ന്. കേരളത്തിലെ മാധ്യമങ്ങള്‍ ഇത്രയും ആഘോഷിച്ച ഒരു രാഷ്ട്രീയക്കാരന്‍ വേറെയുണ്ടോ ? ഇല്ല എന്ന് തന്നെ പറയാം. ഇന്നും ഒട്ടുമിക്ക മിമിക്രി പരിപാടികളിലും ശ്രീമാന്‍ കരുണാകരന്‍ കഥാപാത്രമാവാത്ത ഒരൊറ്റ മിമിക്രി സ്കിറ്റ് പോലുമില്ല. രാജാ ഹൈസ്കൂളില്‍ നിന്നും മെട്രിക്കുലേഷന്‍, തുടര്‍ന്ന് പെയിന്റിംഗിലും , ജിയോമെട്രിയിലും ഡിപ്ലോമ. പക്ഷെ രാഷ്ട്രീയത്തില്‍ ഒരുപാട് പേരെ പെയിന്റടിച്ചും പയിന്റ് കൊടുത്തും കിടത്തിയ വിധ്വാന്‍. അങ്ങനെ അങ്ങനെ വളരുകയായിരുന്നു.
നാല് തവണ കേരള മുഖ്യമന്ത്രി. ഇന്ദിരാജി ഇരിക്കാന്‍ പറഞ്ഞാല്‍ കിടന്നുരുളുന്ന വിനീത വിധേയന്‍. കേരളത്തിന്റെ അധിക വീതിയില്ലാത്ത റോഡുകളില്‍ കൂടി മരണപാച്ചില്‍ നടത്തില്‍ അനവധി പേരെ ആശുപത്രി കിടക്കയില്‍ എത്തിച്ച മഹാനായ മുഖ്യമന്ത്രി. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായം 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെ. ശ്രീമാന്‍ .കരുണന്‍ അര്‍മാദിക്കുകയായിരുന്നു. കരുണന്റെ പോലീസ് കേരളത്തില്‍ അഴിഞ്ഞാടി. കണ്ണില്‍ കണ്ട കമ്യൂണിസ്റ്റ് കാരെയും കൂടെ ചായകുടിച്ചവരെയും ടിയാന്മാര്‍ ഉള്ളില്‍ പിടിച്ചിട്ടു. ഇന്ദിരാജി പറഞ്ഞേടത്തെല്ലാം ടി കരുണന്‍ കുഴിച്ചു. വെള്ളം കണ്ടു. കോരി കുടിച്ചു. ഏമ്പക്കം വിട്ടു. സന്തോഷമായി.
കൂട്ടത്തില്‍ പാവപ്പെട്ട ചാത്തമംഗലം എഞ്ചിനീയറിംഗ് വിദ്യാര്‍ത്തിയായിരുന്ന ശ്രീമാന്‍. രാജനെയും ടി കരുണന്റെ പോലീസ് പോക്കി. കക്കയം ഡാമില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. രാജനും നെക്സലൈറ്റ് അംഗമായിരുന്നു എന്ന് കരുണന്‍ പറയുന്നു. കക്കയം ഡാമില്‍ കൊണ്ടു പോയി ഉരുട്ടി കൊന്നു.എന്നിട്ട് കത്തിച്ചു കളഞ്ഞു എന്ന് പല പോലീസുകാരുടെയും കുറ്റസമ്മതം.
കണ്ണീരും കയ്യുമായി ശ്രീ.ഈച്ചര വാര്യര്‍ മുട്ടാത്ത വാതിലുകളില്ല. മരിച്ചതാണെങ്കില്‍ അണ്‍ഗനെ അല്ലെങ്കില്‍ ജീവനോടെ തന്റെ മകന്‍ എവിടെയുണ്ടെന്ന് പറയാന്‍ ആ പാവം മനുഷ്യന്‍ ഇവരുടെയൊക്കെ പിന്നാലെ നടന്നു. നോ രക്ഷ. കരുണന്‍ കളി പലതും കളിച്ചു. രാജന്‍ കേസ് കേരളത്തില്‍ കൊടുമ്പിരി കൊണ്ടു. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല. 1978 ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. അത് കൊണ്ടെന്ത് കാര്യം. വാര്യര്‍ക്ക് മോനെ നഷ്ടപ്പെട്ടു. ഒടുക്കം തിരിണ്‍ജും മറിഞ്ഞും. കേരളത്തിലും കേരളത്തിന് പുറത്തും കരുണന്‍ തിളണ്‍ഗി. രാഷ്ട്രീയ ആചാര്യന്‍. ഡാഷ് ഡാഷ്.
പിന്നെയും മകനെ നഷ്ടപ്പെട്റ്റ അച്ചന്റെ കണ്ണുനീര്‍ ധാര ധാരയായി ഒഴുകി. ദൈവം വെറുതെയിരിക്കുമോ. നാശങ്ങള്‍ കരുണനെ തേടിയെത്തി. ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വരെയെത്തിയ മോഹങ്ങള്‍ക്ക് അവസാനമായി. മക്കളെ കോങ്രസ്സുകാര്‍ തന്നെ കാലുവാരി തോല്‍പ്പിച്ചു. പുതിയ പാര്‍ട്ടിയുണ്ടാക്കി. തൂറി നിരങ്ങി. തന്തയും മകനും പല പാര്‍ട്റ്റിയുണ്ടാക്കി ‘കിളിമാസ്’ കളിച്ചു. കരുണന്‍ ഊര്‍ദ്ധ്വ ശ്വാസം വലിക്കുമ്പോള്‍ മക്കള്‍ രണ്ടു പെരും ‘ നായില്ലാ പറമ്പത്ത്’ നില്‍ക്കുന്നത് കാണേണ്ട ഗതികേടിലാണിന്ന് ശ്രീമാന്‍. കരുണന്‍. പാപിയെ ദൈവം പന പോലെ വളര്‍ത്തും എന്നാണ് ചൊല്ല്. പക്ഷെ ഇവിടെ വളന്നില്ലെങ്കില്ലും ഇപ്പോഴും ഡല്‍ഹിയിലേക്കും മറ്റും ചുമ്മാ പാറി നടക്കുന്നു.
എല്ലാമായി നിരത്തുകളിലൂടെ ഓടിപാഞ്ഞ ചീഫ് മിനിസ്റ്റര്‍ ഇപ്പോള്‍ ചെത്തല പട്ടിയെ പോലെ നടക്കുന്നു. വിധി എന്നല്ലാതെ എന്ത് പറയാന്‍. മകനെ നഷ്ടപ്പെട്ട അച്ചന്റെ ശാപം. ഒഴിഞ്ഞു പോകുമോ കരുണന്റെ തലയില്‍ നിന്നും. പോലീസ് ലോക്കപ്പില്‍ ചോര തുപ്പിയ ജീവിതങ്ങളുടെ തേങ്ങലുകളും ഗദ്ഗദങ്ങളും വ്യഥാവിലാകുമോ. ഈ മനുഷ്യന്‍ നരകിച്ച് ചാവാതിരുന്നാല്‍ പിന്നെ ദൈവം ഉണ്ട് എന്ന വിശ്വസിക്കുന്നതെങ്ങെനെ ???
അഹങ്കാരിയായ കരുണനോട് ഈച്ചരവാര്യരെ പറ്റി ചോച്ചപ്പോള്‍ പറണ്‍ജിതങ്ങനെ.

“ആരാണ് ഈച്ചരവാര്യര്‍, അദ്ദേഹത്തിന്റെ പ്രസക്തി എന്താണ്, അദ്ദേഹം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണോ ?? എന്നൊക്കെയാണ് ടിയാന്റെ ചോദ്യങ്ങള്‍.
കേരളത്തിലെ കൂട്ടികൊടുപ്പ് രാഷ്ട്രീയത്തിന്റെ വിത്താണ് കരുണന്‍. എല്ലാം അനുഭവിക്കാതെ എങ്ങോട്ട് പോകാന്‍. വയസ്സ് 90 കഴിഞ്ഞു ഇനിയും എത്രനാള്‍. എത്ര നാള്‍ കഴീഞ്ഞാലും കേരളത്തില്‍ മിമിക്രാര്‍ക്ക് കരുണന്‍ സ്റ്റാറായിരിക്കും.

1 comment:

  1. “ആരാണ് ഈച്ചരവാര്യര്‍, അദ്ദേഹത്തിന്റെ പ്രസക്തി എന്താണ്, അദ്ദേഹം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണോ ?? എന്നൊക്കെയാണ്.

    കേരളത്തിലെ കൂട്ടികൊടുപ്പ് രാഷ്ട്രീയത്തിന്റെ വിത്താണ് കരുണന്‍

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......