എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Monday, February 23, 2009

വര്‍ഗ്ഗീയ കഥയെഴുത്ത് പരിശീലനം

വര്‍ഗ്ഗീയ കഥയെഴുത്ത് പരിശീലനം

ഭാഗം ഒന്ന്- സാമ്പിള്‍ കഥ

പണ്ട് പണ്ട് പട്ടിണിപുരം എന്നൊരു ഗ്രാമമൌണ്ടായിരുന്നു. ആ നാട്ടിലെ ജനങ്ങള്‍ക്ക് പട്ടിണീ എന്നത് ഒരു ജീവിതാലങ്കാരമായിരുന്നു. നമ്മള്‍ സാധാരണ കാണുന്ന കാച്ചില്‍,ചേമ്പ്, കൂര്‍ക്ക, മധുരകിഴങ്ങ് , കപ്പ എന്ന് വേണ്ട കണ്ണില്‍ കണ്ട ഒരു തരത്തിലുള്‍ല സാധാനങ്ങളും അവിടെ അവരര്‍ക്ക് തിന്നാനില്ലായിരുന്നു. എന്തോ ജനിത വൈകല്യം എന്നല്ലേ പറയേണ്ടൂ, ആ നാട്ടിലെ ജനങ്ങള്‍ക്ക് മേലനങ്ങി ജോലി ചെയ്യുക എന്ന് വെച്ചാല്‍ കൊല്ലുന്നതിന് സമമായിരുന്നു. പിന്നെ പട്ടിണിക്ക് വേറെ എങ്ങോട്റ്റെങ്കിലും പോകണോ ? എവിടെ നോക്കിയാലും പട്ടിണികൊണ്ട് വിഭൂഷിത്മായ നാടായിരുന്നു പട്ടിണീപുരം.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ജീവിച്ചിരുന്ന രണ്ട് ചെറുപ്പക്കാരായിരുന്നു രാജുവും ജമാലും. കഠിനാധ്വാനികളും സ്തിരോത്സാക്കാരും ആയിരുന്ന ആയുവാക്കള്‍ ആനാടിന് രോമാഞ്ചമാവേണ്ടതായിരുന്നു.പക്ഷെ അവിടെയുള്ള ജനങ്ങള്‍ മെല്‍ പറണ്‍ജ സ്വഭാവ ഗുണമുള്‍ലവരാകയാല്‍ ജൂതന്മാര്‍ യേശുവിനെ ഉപദ്രവിച്ച പോലെ അവര്‍ ആ യുവാക്കളെയും ഉപദ്രവിച്ചു. ആപത്തുകളില്‍ പെടുമ്പോള്‍ ജമാല്‍ “അള്ളാ” എന്നും രാജു “ രാമാ” എന്നും നിലവിളിച്ചു പ്രാര്‍ഥിച്ചു. തരിശായിക്കിടന്ന പാടണ്‍ഗളില്‍ വെള്ളരി വെച്ചും , നെല്ല് നട്ടും ആ പാവങ്ങള്‍ കഷ്ടപ്പെട്റ്റ് ജീവിച്ചു.

ഒരിക്കല്‍ ആഗ്രാമത്തില്‍ അതി ശക്തമായ കൊടുങ്കാറ്റും മഴയും തുടങ്ങി. ആ നാട്റ്റിലെ ജനങ്ങളെല്ലാം പേടിച്ച് നിലവിളിച്ചു. രാമനും, ജമാലുമാവട്ടെ അവരുടെ കൂടി നിലവിളിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അത്യാപത്തില്‍ അകപ്പെട്ട അവര്‍ ഏതായാലും തങ്ങളുടെ ദൈവത്തെ കുറിച്ച് പ്രാര്‍ഥിക്കാന്‍ തീരുമാനിച്ചു. അങ്ങനെ രാജു രാമനെ വിളിച്ച് താണ് കേണ് പ്രാര്‍ഥിച്ചു. പക്ഷെ കാറ്റിനോ ഭ്രാന്തമായി പെയ്യുന്ന് അമഴക്കോ തെല്ലും കുറവുണ്ടായില്ല. മാത്രവുമല്ല അല്പം കൂടിയോ എന്നും സംശയം. രാജു നിരാശനായി.

എന്നാല്‍ അടുത്തത് ജമാലിന്റെ ഊഴമായിരുന്നു. അവന്‍ മനസ്സുരുകി അല്ലാഹുവിനോട് അത്യാപത്തില്‍ നിന്ന് രക്ഷിക്കാനായി പ്രാര്‍ത്തിച്ചു. അല്‍ഭുതകരമെന്ന് പറയട്ടെ പ്രാര്‍ഥന അവസാനിച്ച നിമിശം കാറ്റും മഴയുമെല്ലാം കെട്റ്റിയിട്ട പോലെ നിന്നു. ആളുകള്‍ക്ക് സന്തോഷമായി. അവര്‍ ജമാലിനെ ബഹുമാനിച്ചു. തങ്ങളെ രക്ഷിച്ച അള്ളാഹുവിന് അവര്‍ നന്ദി പറഞ്ഞു. പിന്നെ ആ ഗ്രാമത്തിലുള്ളവരെല്ലാം മുസ്ലിംഗളായി. അവിടെയുള്ള ക്ഷേത്രങ്ങളെല്ലാം പൊളിച്ച് പള്ളികളാക്കി അതൊരു ഇസ്ലാമിക രാജ്യമായി.രാജുവും മുസ്ലിമായി റഹ്മാന്‍ എന്ന പേര് സ്വീകരിച്ചു. അവര്‍ കല്യാണം കഴിച്ച് സുഖമായി കുറെ കാലം ജീവിച്ചു.

(ഈ കഥക്ക് മറ്റൊരു കല്‍മാക്സും കൊടുക്കാവുന്നതാണ്.അതായത് കാറ്റും കോളും വന്ന് രണ്ട് പേരും പ്രാര്‍ത്തിക്കുമ്പോഴാണ് ട്വിസ്റ്റ് കൊടുക്ക്കേണ്ടത്. അതായത് ആദ്യം ജമാല്‍ പ്രാര്‍ത്തിക്കുമ്പോള്‍ കാറ്റ് തെല്ലും കുറയാതെ അതേ സമയം രാജു പ്രാര്‍ത്തിക്കുമ്പോള്‍ കാറ്റും മഴയും കെട്ടിയിട്ട പോലെ നില്‍ക്കണം. താമസിയാതെ എല്ലാവരും ഹിന്ദുമത വിശ്വാസികളാവുകയും.ജമാല്‍ ഉലപലാക്ഷന്‍ എന്ന പെര് സ്വീകരിക്കുന്നതും. പള്ളികളെല്ലാം പൊളിച്ച് ക്ഷേത്രണ്‍ഗള്‍ ഉണ്ടാക്കുന്നതും കഥയില്‍ ഉള്‍പെടുത്താം)

രണ്ടായാലും വര്‍ഗ്ഗീയതക്ക് കുറവുണ്ടാകാന്‍ പാടില്ല.

2 comments:

  1. ഭാഗം ഒന്ന്- സാമ്പിള്‍ കഥ

    പണ്ട് പണ്ട് പട്ടിണിപുരം എന്നൊരു ഗ്രാമമൌണ്ടായിരുന്നു. ആ നാട്ടിലെ ജനങ്ങള്‍ക്ക് പട്ടിണീ എന്നത് ഒരു ജീവിതാലങ്കാരമായിരുന്നു. നമ്മള്‍ സാധാരണ കാണുന്ന കാച്ചില്‍,ചേമ്പ്, കൂര്‍ക്ക, മധുരകിഴങ്ങ് , കപ്പ എന്ന് വേണ്ട കണ്ണില്‍ കണ്ട ഒരു തരത്തിലുള്‍ല സാധാനങ്ങളും അവിടെ അവരര്‍ക്ക് തിന്നാനില്ലായിരുന്നു. എന്തോ ജനിത വൈകല്യം എന്നല്ലേ പറയേണ്ടൂ, ആ നാട്ടിലെ ജനങ്ങള്‍ക്ക് മേലനങ്ങി ജോലി ചെയ്യുക എന്ന് വെച്ചാല്‍ കൊല്ലുന്നതിന് സമമായിരുന്നു. പിന്നെ പട്ടിണിക്ക് വേറെ എങ്ങോട്റ്റെങ്കിലും പോകണോ ? എവിടെ നോക്കിയാലും പട്ടിണികൊണ്ട് വിഭൂഷിത്മായ നാടായിരുന്നു പട്ടിണീപുരം.

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......